കച്ചവടവിരലുകളിൽ
തൂങ്ങിയാടുന്ന
മാവേലിക്കാഴ്ചകളിൽ
മനം മടുത്ത്
അരയിൽച്ചുറ്റിയ
പാതാളക്കരണ്ടിയുമായി
വാമനൻ
എങ്ങോട്ടെന്നില്ലാതെ
എടുത്തുചാടി
ഓണത്തിനും
വിഷുവിനും
കേരളപ്പിറവിക്കും
വേണമെങ്കിൽ പിറന്നാളിനും
നാടുകാണാൻ വരുന്ന
തങ്കക്കസവ്
ഇന്ദുലേഖയ്ക്കും
രവിവർമ്മച്ചിത്രങ്ങൾക്കുമൊപ്പം
തീ കൊളുത്തി
ചരിത്രത്തിൽ നിന്നും
എങ്ങോ
ഇറങ്ങിയോടി
കഥകളി, തെയ്യം, പടയണി
കോൽക്കളി, പുലിക്കളി, വേലകളി
ഇവയെല്ലാം
ഘോഷയാത്ര പെറ്റ പൊരിവെയിലിൽ
തൊണ്ട വരണ്ട്
വിയർത്ത്, പകച്ച്
കൂലി കിട്ടാതെ
കുഴഞ്ഞു വീണു
ചെരിപ്പിനും
അരിക്കും
കഥകളി
അടിപൊളി....
ടയറിനും
അടിത്തുണിക്കും
പെയിന്റിനും
കളരിപ്പയറ്റ്, തുള്ളൽ
കലക്കി.....
ഉത്സവപ്പരസ്യങ്ങളുടെ
മഹോത്സവം കണ്ട്
മകൻ ചോദിച്ചു
ഡാ...ദ്..
ചെരിപ്പിട്ടണോ
കതകലി
ഷൂ ഇട്ടല്ലേ....
ഹി..ഹി..ഹി....
കൺട്രിഫെലോസ്.....
nice job aneesh !!!!
മറുപടിഇല്ലാതാക്കൂ