2010 നവംബർ 24, ബുധനാഴ്‌ച

സാന്ത്വനം

പേനായ്ക്കൾ
കുരച്ചു പിന്തുടരുന്ന
ദുരിത നിഴൽ
ചക്രവാളത്തെ തുരന്ന്
പിന്നെയും നീളുന്നു


പാവാടയഴിച്ചു പറക്കുന്ന
ഇരട്ടവാലൻ കിളികൾ
ഇരുളിലിരുന്നാരോടോ
കിന്നരിക്കുന്നു


വികടചുംബനത്തിന്റെ
കുളമ്പടിയിൽ
നൊന്തു ചതയുന്ന
ഇളം കുരുന്നുകൾ
പിന്നാലേ
കുരച്ചു കിതച്ചെത്തുന്ന
പേ പിടിച്ച പ്രണയം

വിരലുകളിൽ നിന്നും
പുറത്തേക്കു തെറിച്ച
തണുത്ത എല്ലുകളാൽ
ആരുടെയോ
സാന്ത്വനസ്പർശം

കഴുത്തിൽ നിന്നും
താഴേക്കിറങ്ങി
കുഞ്ഞുമുലകളെ തീണ്ടുന്നു.

1 അഭിപ്രായം: